കവളപ്പാറയിൽ മഴ വിതച്ച് വൻദുരന്തം. ഒമ്പത് കുടുംബങ്ങളിലെ 49 പേരാണ് അപകടത്തിൽപ്പെട്ടത്. 17 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിലാണ്. നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. 40 കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.
‘എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്. അവരെ ആരെയും കാണാനില്ല. ഒരു കൂട്ടുകാരന്റെ അച്ഛനും അമ്മയും എവിടെയാണെന്ന് പോലും അറിയില്ല. അവൻ ബെംഗളൂരാണ്, വിവരമറിഞ്ഞ് നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും അമ്പലത്തിന്റെ പിരിവിന് പോകുന്ന സ്ഥലങ്ങളാണിത്. അവയെല്ലാം ഒന്നാകെയാണ് പോയിരിക്കുന്നത്”.-സംഭവത്തില്‍ നിന്നും രക്ഷപ്പെട്ട ദൃക് സാക്ഷിയുടെ വിവരണമാണിത്. പട്ടാളത്തിൽ നിന്നൊരു സുഹൃത്ത് അവധിക്കു നാട്ടിൽ എത്തിയതാണ്. അവനും പോയി. ആർക്കൊക്കെ ആരൊക്കെ നഷ്ടമായെന്ന് അറിയില്ല.
അതേസമയം കവളപ്പാറയിൽ ദുരന്തനിവാരണസേനയുടെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.കരസേനയും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post