രാജ്യത്ത് ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിന് അണിയറയിൽ നീക്കങ്ങൾ നടത്തി നരേന്ദ്രമോദി സർക്കാർ. ഇന്ധന ഉല്പാദനം ഇന്ത്യയിൽ തന്നെ നടത്താനുളള ശ്രമമാണ് നടക്കുന്നത്. ഇതിനുളള പദ്ധതികളും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.മോദി സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നായ ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിന് ആദ്യമെത്തുന്നത് അടുക്കളകളിലേക്കാണ്. ബാക്കി വരുന്ന പാചക എണ്ണയിൽ നിന്നും ബയോ ഡീസൽ നിർമ്മിക്കാനാണ് ശ്രമം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ,ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കേർപ്പറേഷൻ എന്നീ മൂന്ന് റീട്ടെയിലർമാരെ ഉപയോഗിച്ച് പാചക എണ്ണയെ ബയോ ഡീസൽ ഇന്ധനങ്ങളാക്കി മാറ്റാനാണ് ശ്രമം.
ഇതിനായി 100 നഗരങ്ങളിലെ ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും കാന്റിനീൽ നിന്ന് പാചക വാതകം വാങ്ങിക്കും. ഈ നഗരങ്ങളിലെ ചില്ലറ വ്യാപാരികളിൽ നിന്നും അവശേഷിക്കുന്ന പാചക വാതകം വാങ്ങിക്കുമെന്ന് ഓയിൽ മന്ത്രി ധർമ്മേന്ദ്രപ്രധാനും പറഞ്ഞു.
ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 27 ബില്ല്യൺ ലിറ്റർ പാചക എണ്ണ ഉപയോഗിക്കുന്നു. അതിൽ 1.4 ബില്യൺ ലിറ്റർ ബയോ ഡീസൽ ഉത്പാദിപ്പിക്കാൻ ശേഖരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ആഭ്യന്തര ഉൽപ്പാദനവും ബദൽ ഇന്ധനങ്ങളുടെ കൂടുതൽ ഉപയോഗവും വഴി 2022 ഓടെ വിദേശ ഇന്ധന ഇറക്കുമതി 10 ശതമാനം കുറയ്ക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
Discussion about this post