സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ കയറിപ്പിടിച്ച കേസിൽ സി പിഎം നേതാക്കള്‍ പിടിയിൽ. പ്രാദേശിക സിപിഎം നേതാക്കളായ പരുമല ഇലയ്ക്കാട്ട് ഹരികുമാർ ( 56 ) , മനോജ് ഭവനിൽ അനൂപ് ( 41 )എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ അപമാനിക്കുന്നത് തടയാൻ ചെന്ന ഭർത്താവിനെയും സംഭവമറിഞ്ഞെത്തിയ സി ഐ എ യും സംഘം കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പരുമല തിക്കപ്പുഴ പാലച്ചുവട് മുൻലോക്കൽ സെക്രട്ടറിയും ഇപ്പോൾ ലോക്കൽ കമ്മറ്റിയംഗവുമാണ് ഹരികുമാർ, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറിയാണ് അനൂപ് യുവതിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 341, 427, 323, 354, ഐ പി സി 34 എന്നീ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.. കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാർ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ട യുവതി. പ്രളയത്തെ തുടർന്ന് സ്ഥാപനത്തിൽ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകൾ ഭദ്രമാക്കി വെക്കാൻ ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ എത്തിയതാണ് യുവതി.
അതേസമയം കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ പ്രതികൾ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകൾ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികൾക്ക് നേരെ പാഞ്ഞടുത്തത്. കെട്ടിടത്തിനകത്ത് ഇത്ര നേരം എന്തായിരുന്നു പണിയെന്നായിരുന്നു ആദ്യ ചോദ്യം. മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ എന്ന ചോദ്യവുമുണ്ടായി. തുടർന്ന് ഞങ്ങളോടും സഹകരിക്കണമെന്നതായി യുവതിയോടുള്ള ഇരുവരുടെയും ആവശ്യം. ഇതു കേട്ട് ഇരുവർക്കും നേരെ യുവതി കയർത്തതോടെയാണ് യുവതിയെ കയറിപ്പിടിച്ചത്.
ഇത് തടുക്കാനെത്തിയ ഭർത്താവിനെയും സംഘം കൈകാര്യം ചെയ്തു, സംഭവം വഷളായതോടെ ദമ്പതികൾ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലർ മാന്നാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു..
പ്രതികളെ സ്റ്റേഷനിൽ എത്തിച്ചതോടെ നിങ്ങൾ അകത്താക്കിയിരിക്കുന്നത് സി പി എമ്മിന്റെ നേതാക്കളാണെന്നും ഉടൻ അവരെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് ഉന്നത നേതാക്കളുടെ ഫോൺ കോളുകൾ എത്തിയെന്നും യുവതിയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാനായി ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
Discussion about this post