അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി രവിശാസ്ത്രിക്ക് തുടർനിയമനം ലഭിച്ചു. കപിൽ ദേവും അൻഷുമാൻ ഗെയ്ക്വാദും ശാന്താ രംഗസ്വാമിയുമടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ശാസ്ത്രിക്ക് തുടർനിയമനം നൽകാൻ തീരുമാനിച്ചത്.
2007ലെ ബംഗ്ലാദേശ് പര്യടനത്തിൽ ടീം മാനേജരായും 2014-16 കാലഘട്ടത്തിൽ ടീം ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുള്ള രവിശാസ്ത്രി 2017ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ടത്.
Discussion about this post