മഴക്കെടുതിയിൽ നിലയ്ക്കാത്ത സഹായ പ്രവാഹവുമായി സേവാഭാരതി പ്രവർത്തകർ രംഗത്ത് തന്നെയുണ്ട്. ഇത്തവണ നിലമ്പൂരിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം ഗതാഗത യോഗ്യമാക്കി ജനങ്ങളുടെ കൈയടി നേടിയിരിക്കുകയാണ്.
നിലമ്പൂർ പാതാർ മേലേമുട്ടിപ്പാലം ക്ഷേത്രത്തിന് താഴെ അതിര് വീട്ടിപ്പാലം ഉരുൾപ്പൊട്ടലിനെ തുടർന്ന് പൂർണ്ണമായും തകർന്നിരുന്നു.
കവളപ്പാറക്ക് തെക്ക് വശത്തുള്ള പാതാറിൽ ഉരുൾപ്പൊട്ടൽ ഉണ്ടായതിനെ തുടർന്ന വൻകരിങ്കല്ലുകൾ തട്ടി പാലത്തിന്റെ മൊത്തം സ്ലാബുകളും നശിച്ചു. ഇതു മൂലം ക്യാമ്പിൽ നിന്നും തിരികെ പോകുവാനാവാതെ കുടുങ്ങിയ മുപ്പതോളം കുടുംബങ്ങൾ പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങി. നൂറ്റിപത്തോളം സേവാഭാരതി പ്രവർത്തകരുടെ പരിശ്രമഫലമായിട്ടാണ് താൽക്കാലിക പാലം പുനർനിർമ്മിച്ചത്. പഞ്ചായത്ത് അംഗവും നാട്ടുകാരും സേവാഭാരതി പ്രവർത്തകരെ അഭിനന്ദനം അറിയിച്ചു.
Discussion about this post