മലയാളി കായികതാരം മുഹമ്മദ് അനസിന് അർജുന പുരസ്കാരം ലഭിച്ചു. അതോടൊപ്പം മലയാളി ബാഡ്മിന്റൺ കോച്ച് യു. വിമൽ കുമാറിന് ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. മൊത്തം 19 പേർക്കാണ് അർജുന പുരസ്കാരം ലഭിച്ചിരിക്കുന്നത്. അടുപ്പിച്ച് രണ്ട് വർഷം(1988, 89) ഇന്ത്യൻ ബാഡ്മിന്റൺ നാഷണൽ ടൈറ്റിൽ നേടിയ ആളാണ് വിമൽ കുമാർ. ചീഫ് നാഷണൽ കോച്ച് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
400 മീറ്ററിലെ ദേശിയ റെക്കോര്‍ഡ് നിലവില്‍ അനസിന്റെ പേരിലാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയടക്കം മൂന്ന് മെഡലുകള്‍ നേടിയിരുന്നു.നാലുവർഷത്തെ പ്രകടനമാണ് അർജുന അവാർഡിനായി പരിഗണിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവയിൽ പങ്കെടുത്തവർക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജുന അവാർഡ് കിട്ടിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിംപിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. ഏറെ കാത്തിരിപ്പിനൊടുവിലാണ് അനസ് ദേശീയ റെക്കോർഡ് മറികടക്കുന്നത്.
Discussion about this post