ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ രാജ്യത്തെ ജനങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നുണ്ട്.
വിവിധ മേഖലകളിലെ ആളുകളുമായുളള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം എനിക്ക് വ്യക്തമായത്. റെഡ്ഡി ഇപ്പോൾ ഹൈദരബാദിലെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ബി.ജെ.പി പാർട്ടിയുടെ നേതൃത്വം നൽകിയ ഉത്തരവാദിത്വങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആളുകൾ വളരെ സന്തുഷ്ടരാണ്. കൂടുതൽ ആളുകൾ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണയ്ക്കാൻ മുന്നോട്ട് വരുന്നുണ്ട്.
ജമ്മു കശ്മീരിനെ തകർക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് ശനിയാഴ്ച റെഡ്ഡി പറഞ്ഞിരുന്നു. എന്നാൽ എല്ലാ മുൻകരുതൽ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണമാണ്. ജമ്മുകശ്മീർ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണെന്നും റെഡ്ഡി പറഞ്ഞു.
തിങ്കളാഴ്ച ചില ജില്ലകൾ ഒഴികെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. ജമ്മുകശ്മീരിൽ നിന്ന് 144 നീക്കം ചെയ്തിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുളളിൽ എല്ലാ സാധാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post