ഡൽഹി: പ്രതിരോധ രംഗത്ത് നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ പരിശോധനക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്വകാര്യ മേഖലക്ക് അനുമതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വ്യോമസേനയുടെ ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഔദ്യോഗികമായ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഇത് വഴി പ്രതിരോധ രംഗം കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടപടിയെ സ്വാഗതം ചെയ്യുന്നതായും വ്യോമസേനക്ക് ഇതുവഴിയുണ്ടാകാൻ പോകുന്ന നേട്ടങ്ങൾ അനന്തമായിരിക്കുമെന്നും എയർ ചീഫ് മാർഷൽ ബി എസ് ധനോവ അഭിപ്രായപ്പെട്ടു.
ഏഷ്യയിലെ മികച്ച വ്യോമസേനാ സംവിധാനങ്ങളിലൊന്നായി ഇന്ത്യൻ വ്യോമസേന മാറിയതായും അതിന്റെ തെളിവാണ് ബലാക്കോട്ട് വ്യോമാക്രമണങ്ങളെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അത് ഇന്ത്യൻ വ്യോമസേനയുടെ കരുത്തിന്റെയും ആസൂത്രണമികവിന്റെയും ആയുധശേഷിയുടെയും മികച്ച പ്രകടനമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post