കശ്മീർ വിഷയം സങ്കീർണ്ണമാണെന്ന് യു.എസ് പ്രസിന്റ് ഡൊണാൾഡ് ട്രംപ്.അതേസമയം മധ്യസ്ഥനാകാൻ തയ്യാറാണെന്ന വാഗ്ദാനവുമായി വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീർ പ്രശ്‌നം എന്നെങ്കിലും പരിഹരിക്കാനുകുമോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
വളരെ സങ്കീർണ്ണമായ സ്ഥലമണ് കശ്മീർ. എല്ലാ മതസ്ഥരും ഇവിടെ താമസിക്കുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പ്രദേശമാണെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ട്രംപ് ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. രണ്ടു പേരും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും അവരുടെ രാജ്യങ്ങളെ സ്‌നേഹിക്കുന്നു. വളരെ ദുഷ്‌കരമായ സാഹചര്യമാണ് കശ്മീർ. ഇവിടെ വെടിവയ്പ് നടക്കുന്നു. അതും ആധുനിക ആയുധങ്ങൾ കൊണ്ടെന്ന് ട്രംപ് പറഞ്ഞു.
രണ്ടു പേരുമായും നല്ല ബന്ധമാണ്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതിനായി പരിശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതിന് മുൻപും മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ തളളിയിട്ടുണ്ട്.
Discussion about this post