കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതും, രണ്ടു കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച നടപടിയിലും ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ കൂടുന്നു. ബംഗ്ലാദേശിന് പിന്നാലെ ഫ്രാൻസും പിന്തുണ അറിയിച്ചു.
കശ്മീർ അന്താരാഷ്്ട്ര വിഷയമാക്കേണ്ട സാഹചര്യം ഇല്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി. കശ്മീർ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആഭ്യന്തരകാര്യമാണ്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാൻസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രതിനിധി ഷാ മഹ്മൂദ് ഖുറേഷിയുമായി ചർച്ച നടത്തിയ ശേഷം ഫ്രാൻസ് വിദേശകാര്യമന്ത്രി ജീൻ യെവ്സ് ഡ്രിയാനും നയം വ്യക്തമാക്കിയിരുന്നു.
പിരിമുറുക്കങ്ങൾ രൂക്ഷമാക്കാൻ സാധ്യതയുളള സാഹചര്യം ഒഴിവാക്കണമെന്ന് ജീൻ യെവ്സ് ആവശ്യപ്പെട്ടത്. അതേ സമയം ബംഗ്ലാദേശും ഇന്ത്യയെ പിന്തുണച്ചു.ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു.
ജമ്മു കശ്മീർ വിഷയം ഇനി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചിരുന്നു.
Discussion about this post