ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റിൽ. വീട്ടിലെത്തിയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. സിബിഐ ആസ്ഥാനത്തേക്ക് ചിദംബരത്തെ കൊണ്ടുപോയി.കടുത്ത പ്രതിഷേധങ്ങൾക്കിടെയായിരുന്നു അറസ്റ്റ്.
തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റി.
വീടിന് മുന്നിലുളള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ചിദംബരത്തിന്റെ വീടിന് മുന്നിൽ പോലീസ് സംരക്ഷണ വലയം തീർത്തു. കളളൻ ,കളളൻ എന്ന മുദ്രവാക്യങ്ങൾ ഗേറ്റിന് പുറത്ത് ഉയരുന്നുണ്ടായിരുന്നു.അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സി.ബി.ഐ ഡൽഹി പോലീസിന്റെ സഹായം തേടി. 50 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഡൽഹി ജോയിന്റ് കമ്മീഷണർ അനന്ത് മോഹന്റെ നേതൃത്വത്തിലുളള ഉളള പോലീസ് സംഘമാണ് എത്തിയത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു.
കോൺഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയതിന് ശേഷം ചിദംബരം വീട്ടിലെത്തുകയായിരുന്നു. പി.ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്ക് ഔട്ടോ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുളള നീക്കങ്ങൾ സി.ബി.ഐ ആരംഭിച്ചു. എന്നാൽ ഒളിവിലാണെന്ന വിവരങ്ങൾ പുറത്ത് വരുന്നതിനിടയിലാണ് എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്. പാർട്ടി ആസ്ഥാനത്തെത്തിയ ചിദംബരം നേതാക്കൾക്കൊപ്പം വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങി.
സി.ബി.ഐ സംഘം എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പെട്ടന്ന് വസതിയിലേക്ക് മടങ്ങിയത്. വസതിയിലേക്ക് കടന്നതിന് പിന്നാലെ സെക്യൂരിറ്റ് ഉദ്യോഗസ്ഥർ ഗേറ്റിന്റെ വാതിൽ പൂട്ടി. ഇതെ തുടർന്ന് സി.ബി.ഐ സംഘം മതിൽ ചാടി കടന്നു. അറസ്റ്റ് ഒഴിവാക്കാൻ സ്ുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും വിജയിച്ചില്ല. മുതിർന്ന അഭിഭാഷകനായ കപിൽ സിബലിന്റെ നേതൃത്വത്തിലുളള സംഘമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന് വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നാണ് കേസ്. ഡൽഹി ഹൈക്കോടതി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റിനുള്ള ശ്രമങ്ങൾ സിബിഐ ആരംഭിച്ചത്.
Discussion about this post