നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ ചിതാഭസ്മം ഡിഎൻഎ ടെസ്റ്റിന് വിധേയമാക്കണമെന്ന ആവശ്യവുമായി മകൾ അനീറ്റ ബോസ് പ്ഫാഫ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചു. ജപ്പാനിലെ രെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അനീറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. നേതാജിയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്നും അനീറ്റ പറഞ്ഞു. മുൻ സർക്കാരുകൾ ഈ വിഷയത്തിൽ അനാസ്ഥ കാണിച്ചെന്നും ആരോപിച്ചു.
1945 ഓഗസ്റ്റ് 18 നുണ്ടായ വിമാന അപകടത്തിൽ സുഭാഷ് ചന്ദ്ര ബോസ് മരിച്ചതായാണ് താൻ വിശ്വസിക്കുന്നതെന്നും സത്യം മറ്റൊന്നാണെന്ന് തെളിയിക്കുന്ന വരെ അങ്ങനെ വിശ്വസിക്കുമെന്നും അനീറ്റ പറഞ്ഞു. പ്രധാനമന്ത്രിയെ നേരിട്ട് സന്ദർശിക്കാൻ താത്പര്യമുണ്ടെന്നും ചിതാഭസ്മം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ജാപ്പനീസ് അധികൃതർ്ക്ക് മുമ്പിൽ സമർപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സുഭാഷ് ചന്ദ്ര ബോസിന്റെ ചരമവാര്‍ഷികമായ ഓഗസ്റ്റ് 18 -ന് പ്രസ് ഇൻഫേർമേഷൻ ബ്യൂറോയുടെ ട്വീറ്റിനെച്ചൊല്ലി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അനീറ്റയുടെ പ്രതികരണം.
സുഭാഷ് ചന്ദ്ര ബോസിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം കോൺഗ്രസ് സർക്കാർ പരിഗണിച്ചില്ല എന്നത് തെളിയിക്കാനുള്ള രേഖകൾ ഇല്ലെങ്കിലും നേതാജിയുടെ മരണത്തെ തുടർന്നുണ്ടായ ദുരൂഹതകൾ അവസാനിപ്പിക്കുന്നതിന് മുൻ് സർക്കാരിലുണ്ടായിരുന്ന ചിലർ തയ്യാറായില്ലെന്നും അനീറ്റ ആരോപിച്ചു
Discussion about this post