പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലെ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി ഇന്ന് യു.എ.ഇയിലേക്ക് പുറപ്പെടും. രണ്ട് ദിവസത്തെ സന്ദർശനമാണ് യു.എ.ഇയിൽ ഉളളത്. അഞ്ചാം തവണയാണ് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രേൺ എന്നിവരുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതിന് ഫ്രാൻസിലെത്തുന്നത്. ഒന്നാം ദിവസം പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
ബഹിരാകാശസഹകരണം,സൈബർ സുരക്ഷ , പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതായും ഫ്രാൻസ് അറിയിച്ചു. റാഫൽ യുദ്ധ വിമാനങ്ങളുടെ വിതരണം അടുത്ത മാസം ആരംഭിക്കുമെന്നും അറിയിച്ചു.
സന്ദർശനത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി മോദി ഫ്രാൻസ് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പിനെയും കണ്ടു. പ്രഭാത ഭക്ഷണം ഒരുമിച്ച് കഴിച്ചു. തുടർന്ന് ഫ്രാൻസിലെ യുനെസ്കോയുടെ ആസ്ഥാനത്ത് ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യും. യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലയെ സന്ദർശിക്കും.തുടർന്ന 2019 ൽ പത്മശ്രീ ലഭിച്ച ഫ്രഞ്ച് പൗരനായ മിലേന സാൽവിനിയെ ആദരിക്കും. തുടർന്ന് പാരീസിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടും. അഞ്ച് ദിവസമായി മൂന്ന് രാജ്യങ്ങളിലെ സന്ദർശന്തിന്റെ രണ്ടാം ഘട്ടത്തിനായി പ്രധാനമന്ത്രി അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തും.
ഗൾഫ് രാഷ്ട്ര സന്ദർശന വേളയിൽ പ്രധാനമന്ത്രിയ്ക്ക് യു.എ.ഇ” ഓർഡർ ഓഫ് സായിദ്” പരമോന്നത സിവിലിയൻ നൽകും. യു.എ.എ സന്ദർശനത്തിന് ശേഷം ശനിയാഴ്ച ബഹ്റൈനിലേക്ക് പുറപ്പെടും. അവിടെ നിന്നും ഞായറാഴ്ച ജി-7 ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന് ഫ്രാൻസിലേക്ക് മടങ്ങും.
Discussion about this post