തെലുങ്കുദേശം പാർട്ടി നേതാവ് കോഡെല ശിവപ്രസാദ് സ്പീക്കറായിരുന്ന കാലത്ത് ഔദ്യോഗിക ഉപകരണങ്ങൾ വ്യക്തി ഗത ആവശ്യത്തിനായി തന്റെ വീട്ടിലേക്ക് കൊണ്ടു പോയതായി സമ്മതിച്ചു.എന്നാൽ വിവാദം പുറത്തു വന്നെങ്കിലും കോഡലെയ്ക്ക് ഒരു കുലുക്കവുമില്ല. ‘നിയമ സഭയിലെ ഉപകരണങ്ങൾ വേണമെങ്കിൽ തിരിച്ചെടുക്കാം അല്ലെങ്കിൽ നിരക്ക് പറഞ്ഞാൽ വാങ്ങിക്കാമെന്നും’ കോഡലെ പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി കോഡലെയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഹൈദരബാദിൽ നിന്നും വിജയവാഡയിലേക്ക് മാറ്റിയപ്പോഴാണ് ഉപകരണങ്ങൾ കാണാതായത്.2014ൽആന്ധ്രപ്രദേശ് വിഭജിക്കപ്പെട്ടപ്പോൾ തെലുങ്കാനയിലും ആന്ധ്രയിലും സർക്കാർ രൂപികരിച്ചതിന് ശേഷം ഔദ്യോഗിക ഉപകരണങ്ങൾ വിതരണം ചെയ്തത്.
ആന്ധ്രയ്ക്കായി നീക്കി വച്ചിരുന്ന ഉപകരണങ്ങൾ തലസ്ഥാനമായ വിജയവാഡായിലേക്കും ആ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്കും മാറ്റി. പുതിയ സ്പീക്കർ ഓഫീസിന് നൽകിയ പുതിയ ഉപകരണങ്ങളിൽ നിന്നുമാണ് കോഡെല ശിവപ്രസാദ റാവു തന്റെ വിട്ടിലേക്കും കൊണ്ടു പോയത്.
അക്കാലത്ത് ആരും ചോദ്യം ചെയ്തിട്ടില്ല. അന്ന് തെലുങ്കു ദേശം പാർട്ടിയുടെ ശക്തനായ നേതാവായിരുന്നു കോഡെല. പ്ലാസ്റ്റിക് കസേരകൾ ,ബിസിനസ് അഡൈ്വസറി കമ്മിറ്റി ഹാൾ ചെയർ, ഡൈനിങ്ങ് ഹാൾ കസേരകൾ, എക്സിക്യൂട്ടീവ് ചെയർകൾ, സിംഗിൾ സീറ്റർ സോഫാസ്, മൂന്ന് സീറ്റർ സോഫ, ഡൈനിങ്ങ് ടേബിൾ, സന്ദർശകരുടെ കസേര തുടങ്ങിയവയാണ് വീട്ടിലേക്ക് മാറ്റിയത്. എന്നാൽ ഇത് വിലയ്ക്ക് വാങ്ങിക്കാൻ തയ്യാറാണെന്ന് കോഡെല ഇപ്പോൾ പറയുന്നത്.
Discussion about this post