കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നടത്തേണ്ട ചർച്ചയെ കുറിച്ച് പ്രതികരിക്കാതെ പാക്കിസ്ഥാൻ. സാങ്കേതിക വശങ്ങളെ കുറിച്ചുളള നാലാം റൗണ്ട് ചർച്ച ഈ മാസം ആദ്യം നടക്കേണ്ടതായിരുന്നു. സാങ്കേതിയ യോഗത്തെ കുറിച്ച് ഓർമ്മപ്പെടുത്തി ഇന്ത്യ ഈ ആഴ്ചയും അറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് ആദ്യവാരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികരണം ലഭിച്ചില്ല.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നയതന്ത്ര ബന്ധം തരം താഴ്ത്തിയെങ്കിലും കർതാർപൂർ ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനം തുടരുമെന്ന് പാക്കിസ്ഥാൻ വിദേശ കാര്യമന്ത്രി ഷാ മഹമൂദ് ഖുറോഷി പറഞ്ഞിരുന്നു. രവി നദിയ്ക്ക് കുറുകെയുളള പാലം പണിതിട്ടില്ല. സർവ്വീസ് റോഡ് നിർമ്മാണം,അടിയന്തര സാഹചര്യം ഉണ്ടായാൽ തിർത്ഥാടകരെ സഹായിക്കാനുളള വ്യവസ്ഥ , ഇതിനായി തീർത്ഥാടകരുടെ വിവരം പങ്കിടാനുളള സംവിധാനം എന്നിവയ്ക്കാണ് ചർച്ച നടക്കേണ്ടത്.
2019ലെ ഇരു രാജ്യങ്ങളും തമ്മിലുളള സാങ്കേതിക ചർച്ചയുടെ നാലാം ഘട്ടമാണ് നടക്കാനിരിക്കുന്നത്. ഇതു വരെ മൂന്ന് റൗണ്ട് യോഗങ്ങൾ മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളിൽ നടന്നിരുന്നു. 2019 നവംബറിൽ ഗുരു നാനാക്ക് ദേവ്ജിയുടെ 550ാം ജന്മവാർഷികത്തിന്റെ ഭാഗമായി 2018 ൽ ഇരുപക്ഷവും അംഗീകരിച്ച ഇടനാഴി തുറക്കുമെന്നാണ് പറഞ്ഞിരുന്നുത്.
Discussion about this post