മലേഷ്യൻ മനുഷ്യക്കടത്ത് പരാതികൾ പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇടപെടുന്നു. പ്രശ്നങ്ങളെ കുറിച്ച് വിശദമായി പഠിക്കാൻ നിയോഗിച്ച സംഘം മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് മണിക്കൂറുകൾക്ക് അകം ആളുകളെ കണ്ടു സംസാരിച്ചു.വിസാ തട്ടിപ്പിന് ഇരയായി മലേഷ്യയിൽ കുടങ്ങുന്നവരെ രക്ഷിച്ച് നാട്ടിലെത്തിയ്ക്കാൻ സഹായിക്കുന്ന നസീർ പൊന്നാനിയെന്ന സാമൂഹ്യ പ്രവർത്തകനെ കേന്ദ്രമന്ത്രിയുടെ പി.എ നേരിട്ട് വിളിക്കുകയായിരുന്നു.
പാസ് പോർട്ട് നഷ്ടപ്പെട്ടവർക്ക് ഔട്ട് പാസ് കൊടുക്കാൻ എടുക്കുന്ന കാലതാമസം ഒഴിവാക്കണമെന്നതായിരുന്നു ആളുകളുടെ പ്രധാന ആവശ്യം.ബി.ജെ.പി എൻ.ആർ.ഐ സെല്ലിൽ നിന്നുളളവരും സഹായ വാഗ്ദാനവുമായി എത്തി. ഇന്ത്യയിൽ നിന്നും മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് തടയാൻ വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് കേന്ദ്രമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ഉറപ്പ് നൽകിയതായി നസീർ പൊന്നാനി അറിയിച്ചു.
മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിലവിൽ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് നേരിട്ട് മലേഷ്യൻ എമിഗ്രേഷനിൽ പോയി ഹാജരായി രാജ്യം വിടാനുളള സൗകര്യമുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷൻ വഴി ലഭ്യമാക്കികൊണ്ടിരുന്ന റഫറൻസ് ലെറ്റർ ഹൈക്കമ്മീഷൻ താത്കാലികമായി നിർത്തി വച്ചിരുന്നു.
ഇതോടെ എമിഗ്രേഷൻ നേരിട്ട് എത്താൻ പലയാളുകൾക്കും ഒരുദിവസം മുഴുവൻ വരി നിൽക്കേണ്ട അവസ്ഥയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരോട് എമിഗ്രേഷനിൽ പോയി നേരിട്ടു കാര്യങ്ങൾ വിലയിരുത്താൻ ഏർപ്പാട് ചെയ്തിരുന്നു. വി.മുരളീധരന്റെ ഇടപെടലിന് നന്ദി പറഞ്ഞ് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post