ഇടതു മാവോയിസ്റ്റ് ഭീഷണി രാജ്യത്ത് നിന്ന് തുടച്ചു നീക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് അമിത്ഷാ പറഞ്ഞു. ക്രമസമാധാന പാലനത്തിൽ സംസ്ഥാനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുളള കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഇടുതപക്ഷ തീവ്രവാദം ഫലപ്രദമായി പരിഹരിക്കാൻ സാധിക്കുവെന്നും അമിത്ഷാ പറഞ്ഞു.
ഇടതു പക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ കുറഞ്ഞുവെങ്കിലും അത് പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. ഇതിനായുളള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടത്തണം.
ഡൽഹിയിൽ ചേർന്ന ഇടതുപക്ഷ തീവ്രവാദത്തെ കുറിച്ചുളള അവലോകന യോഗത്തിൽ ആണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രാദേശികമായിട്ട് സുരക്ഷ വർധിപ്പിക്കുന്നതിനുളള തീരുമാനത്തെ കുറിച്ചും ചർച്ച ചെയ്തു. ശക്തമായ പ്രാദേശിക സംഘടനയായ ഇടതു പക്ഷ തീവ്രവാദത്തെ നിർവീര്യമാക്കണം.
ഇടതുപക്ഷ തീവ്രവാദമുളള സ്ഥലങ്ങളിൽ പ്രാദേശിക പോലീസിന്റെ ജാഗ്രതയും കാര്യക്ഷമതയും ഉപയോഗിക്കണം. അതിനാൽ പൊലീസിന് ഇക്കാര്യത്തിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും. പോലീസ് സേനയെ ആധുനിക വത്ക്കരിക്കുന്നതിന് കേന്ദ്ര പദ്ധതികളും സംസ്ഥാന സർക്കാരിന്റെ ബജറ്റും ഉപയോഗിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഷാ ആവർത്തിച്ചു. അടിസ്ഥാനവും സമഗ്രവുമായ വികസനത്തിന് ഇടതു തീവ്രവാദം ഇല്ലാതാക്കണം. കഴിഞ്ഞ പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന പ്രധാന ആഭ്യന്തര വെല്ലുവിളിയാണ് ഇടതുപക്ഷ തീവ്രവാദമെന്നും ഷാ കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള മുഖ്യമന്ത്രമാർ യോഗത്തിൽ പങ്കെടുത്തു.മുഖ്യമന്ത്രിമാരുമായുളള ചർച്ച വിജയമായിരുന്നുവെന്ന് അമിത് ഷാ പിന്നീട് ട്വീറ്റ് ചെയ്തു
Discussion about this post