പാക്കിസ്ഥാനുമായുളള പ്രശ്നം വളരെ വ്യത്യസ്തമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തീവ്രവാദത്തെ അയൽവാസിക്കെതിരായുളള നയതന്ത്ര ആയുധമായി ഉപയോഗിക്കുകയാണെന്നും എസ്.ജയശങ്കർ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. ഇത് വളരെ സവിശേഷമായ പ്രതിഭാസമാണ്. റഷ്യയിലെ മോസ്കോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നിങ്ങൾ അന്താരാഷ്ട്ര ബന്ധങ്ങൾ നോക്കുകയാണെങ്കിൽ ലോകത്തിലെ മറ്റേതൊരു രാജ്യത്തെ കുറിച്ചും ഇതു പോലെ ചിന്തിക്കാൻ കഴിയില്ല. ഭീകരത സംസ്ഥാന നയമായി ഉപയോഗിച്ച് അതിർത്തി മേഖലയിലെ വ്യാപാരത്തിനും,ബന്ധത്തിനും തടസ്സം സൃഷ്ടിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും ജയശങ്കർ ആഞ്ഞടിച്ചു.
ജയശങ്കർ ദ്വിദിന സന്ദർശനത്തിന് മോസ്കോയിൽ എത്തിയതാണ്. ഉഭയകക്ഷി സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടു പോകുന്നതിനും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാനിരിക്കുന്ന രാജ്യ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുമാണ് സന്ദർശനം. ബുധനാഴ്ച റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാ വ്റോവുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുളള ബന്ധത്തെ പാക്കിസ്ഥാൻ തടസ്സപ്പെടുത്തുണ്ട്. വ്യാപര ബന്ധം വർധിപ്പിക്കുന്നതിനായി ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വ്യോമപാത ആരംഭിച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളിലെയും പല നഗരങ്ങളിലേക്കും ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ തീവ്രവാദത്തിലൂടെ ഇത് തകർക്കാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത് കൈകാര്യം ചെയ്യാനുളള വഴികൾ ഇന്ത്യ കണ്ടെത്തുമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഫിബ്രവരി 14 ന് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷ ഇ മുഹമ്മദ് ഭീകര സംഘം പുൽവാമയിൽ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇസ്ലാമാ ബാദിന്റെ എം.എഫ്.എൻ പദവി ഇന്ത്യ പിൻവലിച്ചതായി ജയശങ്കർ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഗൾഫ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചും ജയ്ശങ്കർ റഷ്യൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തും. ചർച്ചകൾക്ക് ശേഷം ഇരുവരും പത്രസമ്മേളനം നടത്തും.ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ റഷ്യ കേന്ദ്ര സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്്. ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും റഷ്യ പ്രതികരിച്ചിരുന്നു
Discussion about this post