“ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ പോലെയാണ്, അദ്ദേഹം ശ്രീരാമ ക്ഷേത്രം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും” യു.പി തൊഴിൽ വകുപ്പ് ചെയർമാൻ പണ്ഡിറ്റ് സുനിൽ ഭരല
“യോഗി ആദിത്യനാഥിന്റെ പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യപ്പെടുത്തിയാണ് ഭരലയുടെ പ്രസ്താവന. മോദിയുടെ സർജിക്കൽ സ്ട്രൈക്കും, ജി.എസ്.ടി നടപ്പാക്കിയതും, ആർട്ടിക്കിൾ 370 റദ്ദാക്കിയതും പോലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ ഒറ്റരാത്രി കൊണ്ട് ശ്രീരാമ ക്ഷേത്രം നിർമ്മിക്കും”.
“സംസ്ഥാനത്തിനായി അദ്ദേഹം ചെയ്ത ജോലികൾ സങ്കൽപ്പിക്കാനാവാത്തതാണെന്നും ഭരല പറഞ്ഞു. ഈ വർഷം അയോധ്യയിലെ രാമനവമി സമയത്ത് ഭക്തർ പുഷ്പവൃഷ്ടി നടത്തും. രാമനവമി ഘോഷയാത്രയ്ക്കിടയിൽ ഡിജെ നിരോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സർക്കാർ അംഗീകരിക്കുന്നില്ല”.അതു കൊണ്ട് തങ്ങൾ ഡി.ജെ കളിക്കുമെന്നും ഭർല പറഞ്ഞു.
അതേസമയം രാമ ജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക കേസ് സുപ്രീം കോടതി ദിനം പ്രതിയുളള വാദം കേൾക്കുകയാണ്. കേസിൽ വാദം കേൾക്കുന്ന പതിമൂന്നാമത്തെ ദിവസമാണിത്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് അയോദ്ധ്യ കേസ് പരിഗണിക്കുന്നത്.
Discussion about this post