അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിയമനിർമാണത്തിനൊരുങ്ങി ബിജെപി. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാൻ നിയമനിർമാണം നടത്തുന്ന കാര്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. പട്ടികയിൽ പുനഃപരിശോധന ആവശ്യപ്പെടുമെന്നു ബിജെപി നേതൃത്വം സൂചന നൽകി. പുറത്തായ യഥാർഥ പൗരൻമാരെ ഉൾപ്പെടുത്താൻ എന്നാണു നേതൃത്വത്തിന്റെ വിശദീകരണം.
അന്തിമ പട്ടികയിൽ വൻതോതിൽ അനർഹർ കടന്നുകൂടിയെന്നു ബിജെപി അസാം നേതൃത്വം തന്നെ പരാതിപ്പെട്ടിട്ടുണ്ട്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കുടിയേറിയ ഹിന്ദുക്കൾ ഉൾപ്പെടെ കൃത്യമായ രേഖകളുള്ള പലരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയതായും ബിജെപി ആരോപിക്കുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അസാമിലെ 19 ലക്ഷം അപേക്ഷകർ പുറത്താണ്. മൊത്തം അപേക്ഷകരിൽ 3.11 കോടി പേർ ഇന്ത്യൻ പൗര·രായി പട്ടികയിലുണ്ട്. പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അസാമിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ തുടരുകയാണ്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരോധനാജ്ഞ നിലവിലുണ്ട്. പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർ മറ്റു സംസ്ഥാനങ്ങളിലേക്കു മാറുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Discussion about this post