മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് മറുപടിയുമായി ബി.ജെ.പി.ലോകം സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് സന്തോഷത്തോടെ പറയാൻ കഴിയുമെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പത്രസമ്മേളനത്തിൽ പറഞ്ഞു. ശക്തമായ അടിത്തറയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുളളത്.
മൻമോഹൻ സിങ്ങിന്റെ കാലത്ത് രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിച്ചില്ല. അഴിമതിയും സ്വജന പക്ഷപാതവും നടത്തുന്നവരുടെ കൈയിലെ മരപ്പാവയെ പോലെയായിരുന്നുവെന്ന് മൻമോഹൻ സിങ്ങ്.
മോദി സർക്കാർ കഴിഞ്ഞ ആറ് വർഷം കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ ഇടാൻ കഴിയും. ജി.എസ്.ടിയും നികുതി പരിഷ്‌കരണവും ഇതിൽ നിർണ്ണായക പങ്ക് വഹിച്ചു. അതു കൊണ്ട് ആഗോള സാമ്പത്തിക മാന്ദ്യത്തിനടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണ്. മൻമോഹൻ സിങ്ങ് സാമ്പത്തിക വിദഗ്ദനായിരുന്നെങ്കിലും പിന്നിൽ പ്രവർത്തിച്ചവർ അഴിമതിക്കാരായിരുന്നു. അവരുടെ കൈയിലെ മരപ്പാവ ആയി മാറുകയായിരുന്നു മൻമോഹൻ സിങ്ങെന്നും സംബിത് പത്ര പറഞ്ഞു.
Discussion about this post