ടൈറ്റാനിയം കേസിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അഴിമതിക്കാരെന്ന് ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ.രാമചന്ദ്രൻ. വിജിലൻസ് അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്ന് രാമചന്ദ്രൻ ആരോപിച്ചു.
ഉമ്മൻചാണ്ടിക്കും അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയ്ക്കും ടൈറ്റാനിയം അഴിമതി കേസിൽ പങ്കുണ്ട്. ടൈറ്റാനിയം അഴിമതിയെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തി. സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തു വരണമെന്നും രാമചന്ദ്രൻ പറഞ്ഞു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് അടക്കമുളള യു.ഡി.എഫ് നേതാക്കൾ ആരോപണം നേരിടുന്ന കേസാണ് ടൈറ്റാനിയം.
തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതിൽ 256 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് ടൈറ്റാനിയം മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നത്.
Discussion about this post