തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് അവസാന തീരുമാനം എടുക്കുന്നത് റിട്ടേണിങ്ങ് ഓഫീസറാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.
തങ്ങളുടെ സ്ഥാനാർത്ഥിയാണെന്നും ചിഹ്നം നൽകണമെന്നും ആവശ്യപ്പെടുന്ന ആൾ ആ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ആളാണോ എന്ന കാര്യം പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്ന് ടിക്കറാം മീണ പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം തുടരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പാർട്ടിയുടെ ഭരണഘടന അനുസരിച്ച് പ്രസിഡന്റ്, വർക്കിങ്ങ് പ്രസിഡന്റ് അല്ലെങ്കിൽ അവർ ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ആളാണോ എന്ന് പരിശോധിക്കുന്നത് റിട്ടോണിങ്ങ് ഓഫീസറാണ്.
തീരുമാനം എടുക്കുന്നതിൽ റിട്ടേണിങ്ങ് ഓഫീസർക്ക് എന്തെങ്കിലും ആശയ കുഴപ്പം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാം. അങ്ങനെയൊരു സാഹചര്യത്തിൽ വിഷയം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും ടിക്കറാം മീണ വ്യക്തമാക്കി.
Discussion about this post