ഇന്ത്യന്‍ പ്രതിരോധ നിരയുടെ ശക്തി ബാലാകോട്ട് വ്യോമാക്രമണത്തിലൂടെ കണ്ടറിഞ്ഞതോടെ പ്രതിരോധ രംഗം ശക്തമാക്കാന്‍ പാക്കിസ്ഥാനും ഒരുക്കങ്ങല്‍ തുടങ്ങിയിരുന്നു.എന്നാല്‍ കടത്തില്‍ മുങ്ങിയ പാക്കിസ്ഥാന് പുതിയ പോര് വിമാനങ്ങളും മറ്റും വാങ്ങുക എന്നത് വലിയ വെല്ലുവിളിയായി മാറി.ഇപ്പോഴിതാ പഴയ മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ.
അതിനായി വാങ്ങാനായി പാക്കിസ്ഥാൻ സർക്കാർ ഈജിപ്തുമായി ചർച്ച തുടങ്ങിയെന്നാണ് വിവരം. ഈജിപ്ഷ്യൻ വ്യോമസേനയിൽ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 (ആക്രി വിമാനങ്ങൾ) വാങ്ങാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. ഈജിപ്തിൽ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്.
പാക്കിസ്ഥാൻ വ്യോമസേന മിറാഷിന്റെ പഴയ ഉപഭോക്താവാണ്. നിലവിൽ പാക്കിസ്ഥാന്റെ കൈവശം 180 തോളം മിറാഷ് പോർവിമാനങ്ങളുണ്ട്. 274 മിറാഷ് പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാൻ നേരത്തെ വാങ്ങിയിരുന്നത്. ഇതിൽ മിക്കതും നഷ്ടപ്പെട്ടു കഴിഞ്ഞു.
അറ്റോക്കിലെ കമ്രയിൽ മിറാഷ് റീബിൽഡ് ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 45 വർഷം പഴക്കമുള്ളതാണ് ഈ ഫാക്ടറി. പിഎഎഫിന് വേണ്ടി 800 സൈനിക വിമാനങ്ങളുടെ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 438 എണ്ണവും യുദ്ധവിമാനങ്ങളായിരുന്നു. ഇതിൽ 90 മിറാഷ് 5, 69 മിറാഷ് 3 എന്നിവ ഉൾപ്പെടുന്നു.
മിറാഷ് മൂന്നാമന്റെ ഗ്രൗണ്ട് അറ്റാക്ക് വേരിയന്റായ മിറാഷ് അഞ്ചിന്റെ വളരെ നൂതനമായ പതിപ്പാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള മിറാഷ് 2000. പാക്കിസ്ഥാനിലെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായതിനാൽ പ്രതിരോധത്തിനു കൂടുതൽ പണം ചെലവാക്കാൻ സാധ്യമല്ല. പാക്ക് വ്യോമസേനയുടെ കൈവശമുള്ള മിറാഷ് പോർവിമാനങ്ങളെല്ലാം പഴയ ടെക്നോളജിയിലാണ് പ്രവർത്തിക്കുന്നത്. മിക്കതും പ്രവർത്തനരഹിതവുമാണ്.
Discussion about this post