കിഴക്കൻ ഏഷ്യയുടെ വികസനത്തിന് 700 കോടി രൂപ റഷ്യക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യയുടെ വികസനത്തിനായി സഹായം ചെയ്യാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.
‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യൻ സർക്കാർ സഹായം നൽകുന്നുണ്ട്. കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ വ്ളാഡിവോസ്ടോകിൽ നടന്ന അഞ്ചാമത് ഈസ്റ്റേൺ ഇക്കണോമിക്ക് ഫോറത്തിന്റെ പ്ലീനറി സെഷനിലാണ് മോദിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ സാമ്പത്തിക നയത്തിന്റെ പുതിയ ദിശയിലാണ്. 2024ല്‍ ഇന്ത്യയെ അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ വികസനത്തിനായി മോദി റഷ്യയുടെ പിന്തുണ തേടിയിരുന്നു.
Discussion about this post