കലാശപ്പോരിൽ സെറീന വില്യംസിനെ വീഴ്ത്തി കാനഡയുടെ കൗമാരതാരം ബിയാന്‍ക ആൻഡ്രെസ്ക്യു യു എസ് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തം പേരിലെഴുതി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 19കാരിയായ ബിയാന്‍കയുടെ വിജയം. ഏഴാം കിരീടം ലക്ഷ്യമിട്ടുവന്ന മുപ്പത്തിയേഴുകാരിയായ സെറീനയെ അട്ടിമറിച്ച് ബിയാന്‍ക ലോകത്തിന്റെ മനം കവർന്നു.
ആദ്യമായി യുഎസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിച്ച ബിയാന്‍ക രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയാണ് നേട്ടത്തിലെത്തിയത്. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബിയാന്‍ക.കൂടാതെ മറിയ ഷറപ്പോവയുടെ വിജയത്തിന് ശേഷം ഗ്രാന്‍സ്ലം കിരീടം നേടുന്ന രണ്ടാമത്തെ ടീനേജ് താരവുമാണ്.
6-3,7-5 എന്ന സ്കോറില്‍ ബിയാന്‍ക തകര്‍ത്തത് സെറീനയുടെ റെക്കോര്‍ഡ് സ്വപ്നമായിരുന്നു. കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് സാധിക്കുമായിരുന്നു.സെറീനയുടെ 33ാം ഗ്രാന്സ്ലാം ഫൈനലാണിത്. തുടര്‍ച്ചയായ രണ്ടാം യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇറങ്ങിയ സെറീനയ്ക്ക് രണ്ടിലും പരാജയമായിരുന്നു.
Discussion about this post