മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാത കൂടി തുറന്നതോടെ കൊച്ചി മെട്രോ ലാഭത്തിലേയ്ക്ക്. ഏപ്രിൽ മുതൽ മിക്ക ദിവസങ്ങളിലും മെട്രോയ്ക്ക് പ്രതിദിനം 2 ലക്ഷം രൂപ പ്രവര്‍ത്തനലാഭം കിട്ടുന്നതായി കെഎംആര്‍എൽ മാനേജിങ് ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. ജനുവരിയോടെ മെട്രോ പേട്ട വരെ എത്തുന്നതോടെ ലാഭം വീണ്ടും കൂടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൽഹി മെട്രോയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചിയിലേത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷൻ മെട്രോയുടെ ഭാഗമായതോടെയാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമുണ്ടായത്. തിരക്കുള്ള സമയങ്ങളിൽ ഒരു മണിക്കൂറിനു മുകളിൽ റോഡിൽ സമയം വേണ്ടിവരുന്ന മഹാരാജാസ് – വൈറ്റില പാത മെട്രോയ്ക്ക് താണ്ടാൻ വേണ്ടത് 10 മിനിട്ടോളം മാത്രമാണ്. ഇതോടെ മെട്രോ യാത്രക്കാരുടെ എണ്ണം പ്രതിദിനം 80000ത്തിന് മുകളിലേയ്ക്ക് ഉയരുകയായിരുന്നു.
നിലവിൽ പുതിയ പാതയിൽ മണിക്കൂറിൽ 25 കിലോമീറ്റര്‍ എന്ന വേഗനിയന്ത്രണമുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് രണ്ടാഴ്ചത്തേയ്ക്ക് പകുതിയായി കുറച്ചതോടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി.കൂടെ ഒാണവും നന്നതോടെ തിരക്ക് വര്‍ദ്ധിച്ചു.
Discussion about this post