ഇടുക്കി രാജമലയിൽ ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്. സംഭവം നടന്നതിന് ശേഷം പൊലീസ് മാതാപിതാക്കളെ വിളിച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച 10 മണിയോടെയാണ് സംഭവം നടക്കുന്നത്. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. രാജമല ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചായിരുന്നു കുഞ്ഞ് തെറിച്ചുവീണത്.
തെറിച്ചുവീണതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട വനപാലകരാണ് കുഞ്ഞിനെ കണ്ടതും ആശുപത്രിയിലെത്തി രക്ഷപ്പെടുത്തിയതും. കുഞ്ഞ് നഷ്ടപ്പെട്ട കാര്യം വീട്ടിലെത്തിയതിന് ശേഷമാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post