ഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന് പിന്നാലെ മകൾ ഐശ്വര്യയും കുരുക്കിൽ. ചോദ്യം ചെയ്യലിനായി സെപ്റ്റംബർ 12ന് ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്ന് ഐശ്വര്യയോട് എൻഫോഴ്സ്മെന്റ് വകുപ്പ് ആവശ്യപ്പെട്ടു.
ഡി. കെ. ശിവകുമാറിന്റെ വസതിയില്‍ നടത്തിയ റെയ്ഡിനിടെ ലഭിച്ച സ്വത്തു വിവരങ്ങൾ സംബന്ധിച്ച ചില രേഖകളിൽ ഐശ്വര്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാര്‍ സെപ്റ്റംബർ 3 മുതല്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍. സെപ്റ്റംബർ 13വരെയാണ് ശിവകുമാറിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
Discussion about this post