ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ലഷ്ക്കർ ഭീകരൻ കൊല്ലപ്പെട്ടു. ലഷ്ക്കർ ഇ തൊയ്ബയുടെ നേതാവ് ആസിഫാണ് കൊല്ലപ്പെട്ടത്.കശ്മീരിലെ സോപോറിൽ വെച്ചായിരുന്നു ഏറ്റുമുട്ടൽ.
നിരവധി കൊലപാതക കേസുകളിൽ സൈന്യം തെരയുന്ന ഭീകരനാണ് ആസിഫ്. സോപോറിൽ അന്യസംസ്ഥാന തൊഴിലാളിയെ വെടിവെച്ച് കൊന്നത് ആസിഫാണെന്ന് പോലിസ് റിപ്പോർട്ടുകളുണ്ട്. പിഞ്ചു കുട്ടിയടക്കം ഒരു കുടുംബത്തെ വെടിവെച്ച കേസിലും ആസിഫിനെ പോലിസ് തിരയുന്നുണ്ടായിരുന്നു.
സോപോറിൽ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് സൈന്യവുമായി ഏറ്റുമുട്ടൽ നടന്നത്.
Discussion about this post