പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി വെട്ടിച്ച് രാജ്യംവിട്ട വജ്രവ്യവസായി നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്. നെഹൽ ദീപക് മോദിക്കെതിരെ ബാങ്ക് തട്ടിപ്പ് കേസിലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
ഏതെങ്കിലും രാജ്യത്ത് നെഹൽ ദീപക് മോദിയെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യണമെന്നാണ് നോട്ടീസ് നിർദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും നീരവ് മോദിയെ സഹായിച്ചെന്നാണ് സഹോദരൻ നെഹലിെനതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.
ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നതിനിടെയാണ് സഹോദരനെതിരെ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നീരവിനെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റവാളി കൈമാറ്റത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 2018 ജനുവരിയിൽ രാജ്യംവിട്ട നീരവ് ഒരു വർഷം പിന്നിട്ടതിനു ശേഷമാണ് പൊലീസ് പിടിയിലാവുന്നത്.
Discussion about this post