കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ വീണ്ടും നാണം കെട്ടു. യുഎൻ ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രാജ്യാന്തര കോടതിയെ സമീപിക്കാനുളള ഇമ്രാന്റെ നീക്കവും പാളുകയാണ്. രാജ്യാന്തര കോടതിയിൽ കേസ് നിൽ നിൽക്കില്ലെന്നാണ് ഇമ്രാൻഖാൻ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോർട്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയവിരുദ്ധമാണെന്ന് കാണിച്ചാണ് പാക്കിസ്ഥാൻ യുഎന്നിനെ സമീപിച്ചത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും പാക്കിസ്ഥാൻ ആരോപിച്ചു. 80 ലക്ഷത്തോളം കശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
കശ്മീർ വിഷയത്തിൽ രാജ്യാന്തര വേദികളിൽ നിന്ന് പലതവണ തിരിച്ചടി നേരിട്ടെങ്കിലും യുഎന്നിനെ വീണ്ടും സമീപിക്കുകയായിരുന്നു. പ്രശ്നത്തിൽ അടിയനതരമായി ഇടപെടനാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടോറസ് നിലപാട് വ്യക്തമാക്കി.
Discussion about this post