അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് കോടതിയിൽ നിന്ന് തിരിച്ചടി. കസ്റ്റഡി കാലാവധി ഈ മാസം 17 വരെ നീട്ടി. ഡികെ ശിവകുമാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി നീട്ടിയിരിക്കുന്നത്.
മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാൻ ജഡ്ജി ഇഡിയോടെ നിർദ്ദേശിച്ചു.
ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. അപ്രസക്തമായ മറുപടി നൽകുന്നതെന്നും വാദത്തിനിടെ ഇഡി അറിയിച്ചത്. ഇഡിയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ കെഎം നടരാജനാണ് ഹാജരായത്. അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് വിശദീകരണം നൽകാൻ ശിവകുമാറിന് സാധിച്ചില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 20 രാജ്യങ്ങളിലായുളള 317 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇടപാടുകൾ നടത്തിയത്.
Discussion about this post