ബംഗലൂരു: മതപരിവർത്തനത്തിന്റെ പുത്തൻ തന്ത്രങ്ങളുമായി കർണ്ണാടകയിലെ ബിഷപ്പുമാർ. ഹിന്ദു സന്യാസിമാർ ധരിക്കുന്ന തരത്തിലുള്ള കാവി വസ്ത്രവും കുങ്കുമ തിലകവും അണിഞ്ഞാണ് ഇവരുടെ പ്രവർത്തനം. പള്ളികൾക്കുള്ളിൽ ഓം മാതൃകകൾ അടക്കം സജ്ജീകരിച്ചിട്ടുണ്ട്.
കർണ്ണാടകയിലെ പ്രബല ഹൈന്ദവ വിഭാഗമായ ലിംഗായത്തുകളെ ക്രിസ്തു മതത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് ആകര്‍ഷിക്കാനുള്ള നീക്കമാണിതെന്ന് ആരോപണം ഉയരുന്നു. ബെല്‍ഗാവി രൂപതാ ബിഷപ്പ് ഡെറിക് ഫെര്‍ണാണ്ടസ് കാവി വസ്ത്രങ്ങള്‍ ധരിച്ച്, കുങ്കുമം തൊട്ട് കുര്‍ബാന അര്‍പ്പിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കാവിയണിഞ്ഞ ബിഷപ്പിനൊപ്പം കാവിയണിഞ്ഞ സഹായികളും പള്ളിയിൽ പ്രാർത്ഥനകളിൽ ഏർപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനും സഭാ പ്രവര്‍ത്തകനുമായ സാവിയോ റോഡ്രിഗസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം നിരവധി പേർ പങ്കു വെച്ചു കഴിഞ്ഞു. അതേസമയം ചിത്രങ്ങൾ പങ്കുവെച്ച റോഡ്രിഗസിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. റോഡ്രിഗസ് സമുദായത്തെ ഒറ്റിയവനാണ് എന്ന തരത്തിലാണ് പ്രചാരണങ്ങൾ.
https://twitter.com/PrinceArihan/status/1172362353611902977
https://twitter.com/PrinceArihan/status/1172366720272486400
Discussion about this post