ബലക്കോട്ട്: ജമ്മു കശ്മീരിലെ സാധാരണക്കാരുടെ നേർക്ക് പാകിസ്ഥാൻ ആക്രമണം തുടരുമ്പോൾ രക്ഷകരായി ഇന്ത്യൻ സൈന്യം. കശ്മീർ അതിർത്തിയിലെ ബലാക്കോട്ട്, മേന്ധർ, മാൻകോട്ട്, ഉറി എന്നിവിടങ്ങളിലെ സാധാരണക്കാർക്ക് നേരെ ശക്തമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തുന്നത്.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ സൈന്യം കനത്ത ജാഗ്രതയാണ് മേഖലയിൽ പുലർത്തുന്നത്. ബലാക്കോട്ടിലെയും മേന്ധറിലെയും സ്കൂളുകൾ ലക്ഷ്യമാക്കി പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണം ഇന്ത്യൻ സേന പരാജയപ്പെടുത്തി. സജീവമായ ഷെൽ പൊട്ടുന്നതിന് മുൻപ് നിർവീര്യമാക്കി സ്കൂൾ കുട്ടികളെ അടക്കം രക്ഷപ്പെടുത്തുന്ന ഇന്ത്യൻ സൈന്യത്തിന്റെ സാഹസിക ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമം പുറത്തു വിട്ടിട്ടുണ്ട്.
#WATCH Poonch: Army in a secluded place destroyed 120 mm live mortar shell which was found in proximity of houses in Balakote village in Mendhar Sub-Division on September 14. No loss of life or property reported. #JammuAndKashmir pic.twitter.com/J0bmRuo2eG
— ANI (@ANI) September 15, 2019
ഈ വര്‍ഷം ഇതുവരെ 2050 തവണ പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ ഇതുവരെ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ സമാധാനം കാത്തു സൂക്ഷിക്കണമെന്ന് പല തവണ പാക് സൈന്യത്തോട് ആവശ്യപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം പരമാവധി സംയമനം പാലിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതിനിടെ അനാവശ്യ പ്രകോപനം സൃഷ്ടിച്ച് പ്രശ്നം വഷളാക്കാൻ ശ്രമിക്കുന്ന പാക് സർക്കാരിന്റെ നടപടിക്കെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷം തന്നെ രംഗത്തു വന്നിരിക്കുകയാണ്. ഇങ്ങനെ പോയാൽ പാകിസ്ഥാൻ ഇനിയും വിഭജിക്കപ്പെടുമെന്നും ബംഗ്ലാദേശ് നഷ്ടമായതു പോലെ പല പ്രദേശങ്ങളും ഇനിയും നഷ്ടമാകുമെന്നും പാക് യുവനേതാവ് ബിലാവൽ ഭൂട്ടോ മുന്നറിയിപ്പ് നൽകിയിരുന്നു.
കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു നിൽക്കുന്ന പാകിസ്ഥാൻ നാണക്കേട് മറയ്ക്കാൻ നടത്തുന്ന വെടിനിർത്തൽ ലംഘനങ്ങളും നുഴഞ്ഞു കയറ്റ ശ്രമങ്ങളും വെച്ചു പൊറുപ്പിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
Discussion about this post