നവകേരള നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മെട്രൊമാന് ഇ ശ്രീധരന്.
പ്രളയമുണ്ടായ സാഹചര്യവും പ്രളയശേഷമുള്ള സ്ഥിതിഗതിയും പഠിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഇ ശ്രീധരന് പറഞ്ഞു.
നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. വിശദമായ പഠനം ഇല്ലാതെ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കുകയെന്നും ഇ ശ്രീധരന് ചോദിച്ചു.
പാലാരിവട്ടം പാലം പൊളിച്ച് പണിയേണ്ടിവന്നതിന് കാരണം എൻജിനീയര്‍മാരുടെ ധാര്‍മ്മികത ഇല്ലായ്മയാണെന്നും അദ്ദേഹം തുറന്നടിച്ചു.എഞ്ചിനീയർമാർ തൊഴിലിൽ ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്ത് കണ്ടത്. ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എൻജിനീയര്‍മാരാണ് രാജ്യത്തിന് മുതൽകൂട്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post