ചന്ദ്രയാൻ 2 വിക്രം ലാന്ററുമായി ബന്ധം പുന:സ്ഥാപിക്കാനുള്ള സാധ്യത അകലുന്നു. വിക്രം ലാൻഡറുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടുവെന്ന് അന്വേഷിക്കുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 14 ദിവസത്തെ ചാന്ദ്ര പകൽ ഇന്ന് അവസാനിക്കുകയാണ്.
ചാന്ദ്ര പകലിന്റെ തുടക്കം കണക്ക് കൂട്ടിയാണ് ഐഎസ്ആർഒ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനം വിക്രം ലാൻഡറിൽ ഇല്ല.
ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങൾ നാസയുടെ ലൂണാർ റിക്കൊണിസൻസ് ഓർബിറ്റർ പകർത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാൻഡ റിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങൾ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
Discussion about this post