ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് സമാജ് വാദി പാർട്ടി നേതാക്കൾ കൂടി ബിജെപിയിലേക്കെന്ന് സൂചന. രമേഷ് മിശ്ര, രവി ശങ്കർ സിംഗ്, സി പി ചന്ദ് എന്നീ സമാജ് വാദി പാർട്ടി നിയമസഭാ കൗൺസിൽ പ്രതിനിധികൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ചർച്ച നടത്തി.
രമേശ് മിശ്ര ഹാമിർപുരിലെയും രവി ശങ്കർ സിംഗ് ബല്ല്യയിലെയും സി പി ചന്ദ് മഹാരാജ്ഗഞ്ചിലെയും ജനപ്രതിനിധികളാണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ കൊച്ചുമകനാണ് രവിശങ്കർ സിംഗ് പപ്പു. അദ്ദേഹത്തിന്റെ അമ്മാവൻ നീരജ് ശേഖർ നേരത്തെ തന്നെ സമാജ് വാദി പാർട്ടി അംഗത്വം രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.
ഈ നേതാക്കളുടെ കടന്നു വരവ് തദ്ദേശ ഭരണസമിതിയിൽ ബിജെപിക്ക് കൂടുതൽ കരുത്ത് പകരും. കഴിഞ്ഞ വർഷം സമാജ് വാദി പാർട്ടി പ്രതിനിധികളായ യശ്വന്ത് സിംഗ്, ഭുക്കാൽ നവാബ്, സരോജിനി അഗർവാൾ എന്നിവരും രാജി വെച്ച് ബിജെപിയിൽ ചേർന്നിരുന്നു
Discussion about this post