ബംഗലൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വെന്റി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോൾ മൊഹാലിയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ആധികാരിക വിജയം നേടിയിരുന്നു. ഇന്ന് ജയിച്ച് പരമ്പര നേടാൻ ഇന്ത്യ ഇറങ്ങുമ്പോൾ ജയത്തോടെ സമനില പിടിക്കുക എന്നതാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും അമ്പതിന് മുകളിൽ ശരാശരിയുമായി മികച്ച ഫോമിലുള്ള നായകൻ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. സ്ഫോടനാത്മക ബാറ്റിംഗിന് ശേഷിയുള്ള രോഹിത് ശർമ്മയും ശിഖർ ധവാനും ഒപ്പം നിലവാരമുള്ള ഫീൽഡിംഗ്- ബൗളിംഗ് നിരയും ഒത്തു ചേരുമ്പോൾ ഇന്ത്യക്ക് സാദ്ധ്യത ഏറെയാണ്. മറുവശത്ത് ഫോമിലുള്ള നായകൻ ക്വിന്റൺ ഡി കോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയിലാണ്. ഡേവിഡ് മില്ലറും പേസർ കാഗിസോ റബാഡയും അവരുടെ പ്രതീക്ഷ ഏറ്റുന്നു.
ബംഗലൂരുവിലും മഴ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും മത്സരം തടസ്സപ്പെടാൻ സാദ്ധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
Discussion about this post