ഹൂസ്റ്റൺ:പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി സിന്ധ്, ബലൂച്, പഷ്തൂണ്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഹ്യൂസ്റ്റണില്‍ ഒത്തുകൂടി. ബലൂച്ചി അമേരിക്കന്‍, സിന്ധി അമേരിക്കന്‍, പഷ്തൂണ്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹ്യൂസ്റ്റണില്‍ വന്നിറങ്ങിയത്. അമേരിക്കയില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഒത്തുകൂടല്‍ നടക്കുന്നത്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടി തരണമെന്ന് യുഎസിനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആവശ്യപ്പെടാനാണ് ഈ ഒത്തുകൂടല്‍
പാക്കിസ്ഥാന് തങ്ങളുടെ സമുദായങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. 1971 ല്‍ ഇന്ത്യ ബംഗ്ലാദേശിലെ ജനങ്ങളെ സഹായിച്ചതുപോലെ ഇന്ത്യയും യുഎസും ഞങ്ങളെ സഹായിക്കണം, ”ബലൂച് ദേശീയ പ്രസ്ഥാനത്തിന്റെ യുഎസ് പ്രതിനിധി നബി ബക്ഷ ബലൂച് പറഞ്ഞു.
”പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന ഞങ്ങളുടെ ലക്ഷ്യത്തെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി മോദിയോടും പ്രസിഡന്റ് ട്രംപിനോടും അഭ്യര്‍ത്ഥിക്കാന്‍ ആണ് ഞങ്ങള്‍ ഇവിടെ വന്നത് , ബലൂച് ജനതയ്ക്കെതിരെ പാകിസ്ഥാന് സര്‍ക്കാര്‍ തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്നും നഭി ബക്ഷ പറഞ്ഞു .
നൂറിലധികം സിന്ധ് അമേരിക്കക്കാരും ഹ്യൂസ്റ്റണിലെത്തിയിട്ടുണ്ട്. തങ്ങളുടെ പോസ്റ്ററുകളും സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യം എഴുതിയ ബാനറുകളും മോദിയുടെയും ട്രംപിന്റെയും ശ്രദ്ധ പിടിച്ചുപറ്റുമെന്ന പ്രതീക്ഷയിലാണ് പരിപാടി നടക്കാനിരിക്കുന്ന എന്‍ആര്‍ജി സ്റ്റേഡിയത്തിന് പുറത്ത് ഇവര്‍ ഒത്തുകൂടിയിരിക്കുന്നത്.
Discussion about this post