കാലാവസ്ഥ വ്യതിയാനമെന്ന വെല്ലുവിളിയെ മറികടക്കാൻ രാജ്യങ്ങൾ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്ര കാലവസ്ഥ ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് വെട്ടികുറയ്ക്കാനും ,2022 ഓടെ പുനരുപയോഗ ഊർജ്ജ ശേഷി 175 ജിഗാവാട്ടായി ഉയർത്താനും, ജൽ ജീവൻ മിഷനിലൂടെ ജലം സംരക്ഷിക്കാനുമുളള തന്റെ സർക്കാരിന്റെ ശ്രമങ്ങളെ മോദി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
ഇന്ത്യ ആരംഭിച്ച ദുരന്ത നിവാരണ ,അടിസ്ഥാ സൗകര്യ പ്രവർത്തനങ്ങളിൽ ഒരുമിക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യം വികസനം കൈകാര്യം ചെയ്യാൻ ശേഷിയുളള രാജ്യങ്ങളുടെ കൂട്ടായ്മയെ കുറിച്ചും മോദി എടുത്തു പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് വിവിധ രാജ്യങ്ങൾ വിത്യസ്തമായ രീതിയിലാണ് ശ്രമിക്കുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനും പോലുളള ഗുരുതരമായ വെല്ലുവിളികളെ മറികടക്കാൻ നമ്മൾ ഇപ്പോൾ ചെയ്യുന്നത് പോരാ. സംസാരിക്കാനുളള സമയം കഴിഞ്ഞു. ഇനി പ്രവർത്തിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം,മൂല്യങ്ങൾ ,ജീവിത ശൈലി മുതൽ വികസന തത്ത്വ ചിന്ത വരെയുളള എല്ലാം ഉൾക്കൊളളുന്ന സമീപനമാണ് ആവശ്യമെന്ന് മോദി ചൂണ്ടിക്കാട്ടി.
Discussion about this post