കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി ട്രംപ് വീണ്ടും രംഗത്ത്. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് ഇരു വിഭാഗത്തിനും വിത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്നും അതിൽ തനിക്ക് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുളള ഉഭയ കക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മധ്യസ്ഥ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിലുളള കൂടിക്കാഴ്ച നിർണ്ണായകമാകും.
Discussion about this post