ആരും വിഷമിക്കേണ്ട,ഞങ്ങളുടെ സുരക്ഷ സേന പൂർണ്ണ സജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകൾ പാക്കിസ്ഥാൻ പുനരുജ്ജീവിപ്പിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സിംഗ്. ചെന്നൈയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഓഫ് ഷോർ പട്രോളിങ്ങ് കപ്പലായ ഐഎൻഎസ് വരാഹ കമ്മിഷൻ ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ തീവ്രവാദ പരിശീലന ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായും അഞ്ഞൂറിലധികം തീവ്രവാദികൾ നിയന്ത്രണ രേഖയിൽ നിന്ന് കശ്മീരിലേക്ക് കടക്കാൻ കാത്തിരിക്കുകയാണെന്ന് ജനറൽ റാവത്ത് പറഞ്ഞു. ഈ സാഹചര്യത്തെ നേരിടാൻ രാജ്യത്തെ സുരക്ഷ സേനയെ പൂർണ്ണാമായും സജ്ജരാക്കിയിട്ടുണ്ടെന്ന് സിംഗ് ഉറപ്പ് നൽകി. കരസേനയും, വ്യോമസേനയും ,നാവികസേനയും സുസജ്ജമാണ്.
Discussion about this post