പിറവം സെന്റ് മേരിസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിനു കുർബാന നടത്താമെന്നു ഹൈക്കോടതി. ഞായറാ ഴ്ച രാവിലെ ഏഴു മണിക്ക് കുർബാന നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്.
അതേസമയം പള്ളി ജില്ല കളകടറുടെ നിയന്ത്രണത്തിൽ തുടരും. വിധി നടപ്പാക്കാൻ അനുവദിക്കാതെ പള്ളിയിൽ ഉപരോധം സംഘടിപ്പിച്ചവർക്കെതിരെ കേസെടുക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.
ഞായറാഴ്ച കുർബാന നടത്തുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചിരുന്നു.
ഇന്നലെയാണ് യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി പള്ളി ജില്ല കളക്ടർ ഏറ്റെടുത്ത്. താക്കോൽ ഹൈക്കോടതിയ്ക്ക് കൈമാറാനായിരുന്നു തീരുമാനം.
Discussion about this post