പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ശ്രമിച്ച കേസിൽ പോലീസ് ഒത്തു തീർപ്പിന് ശ്രമതായി റിപ്പോർട്ട്. ഇതെ തുടർന്ന് പരാതിയുമായി മുന്നോട്ട് പോകാൻ രക്ഷിതാവ് തീരുമാനിച്ചതോടെ പ്രതി ജാസിം സ്ഥലം വിടുകയായിരുന്നു. അതിന് ശേഷം ഒന്നരമാസം കഴിഞ്ഞാണ് ഹൈക്കോടതി മുൻ കൂർ ജാമ്യം നിഷേധിച്ച പ്രതി പൊലീസിന് മുൻപിൽ കീഴടങ്ങിയത്.
വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപ് പെൺകുട്ടിയുടെ പിതാവിനെ നിരന്തരം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നെറ്റ് കോൾ വഴിയാണ് ഭീഷണിപ്പെടുത്തിയത്. കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നപ്പോൾ 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് ചില രാഷ്ട്രീയക്കാർ വഴി പിതാവിനെ സമീപിച്ചിരുന്നു.
ഒരേ സ്ഥാപനത്തിൽ പഠിക്കുന്ന യുവാവുമായി പെൺകുട്ടി സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രണയമെന്ന രീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്നത്. പെൺകുട്ടിയെ സരോവരം പാർക്കിലെത്തിച്ചാണ് ഫ്രൂട്ടിയിൽ മയക്കുമരുന്ന് കലർത്തി അബോധവസ്ഥയിലാക്കിയത്. ഇവിടെ പ്രതി ജാസിമിനും സഹായത്തിനായി ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരാണ് പാർക്കിനുളളിലെ റൂമിന്റെ താക്കോൽ ജാസ്മിന് നൽകിയത്.
Discussion about this post