സമ്പന്നവും വൈവിധ്യവുമാണ് തമിഴ് ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയിൽ എത്തിയതിൽ സന്തോഷമുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ചെന്നൈ സന്ദർശിക്കുന്നത്. ഊഷ്മളമായ സ്വീകരണത്തിന് നന്ദിയുണ്ടെന്നും മോദി കൂട്ടിച്ചേർ്ത്തു.
രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉപയോഗം ഒഴിവാക്കേണ്ടതിനെ കുറിച്ച് പ്രധാനമന്ത്രി
സംസാരിച്ചു. ഇത് ജനങ്ങളുടെ ഉത്തരവാദിത്വമാണന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർ സെൽവം, മുതിർന്ന ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണൻ, എച്ച് രാജ, എഐഎഡിഎംകെ, ബിജെപി നേതാക്കൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഐഐടി കോൺവോക്കേഷൻ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും.ഞായറാഴ്ച സമാപിക്കുന്ന സിംഗപ്പൂർ -ഇന്ത്യ ഹാക്കത്തോണിൽ പങ്കെടുക്കുന്നവരെ മോദി അഭിസംബോധന ചെയ്യും.
Discussion about this post