ഇന്ത്യൻ റെയിൽവെയുടെ ടിക്കറ്റ് ബുക്കിങ്ങ് ,കാറ്ററിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന ഐആർ സിടിസി യുടെ ഐപിഒ തുറക്കുന്നു. 645 കോടി സമാഹരിക്കുന്നതിനാണ് ഐപിഒ ഇന്ന് തുറക്കും . ഒക്ടോബർ മൂന്നിന് അവസാനിക്കും. വില 315 മുതൽ 320 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. വരുമാനം ഷെയർ ഹോൾഡറിലേക്ക് പോകുന്ന രീതിയിലാണ് വിൽപ്പന.
ഐപിഒയിൽ രണ്ട് കോടി ഓഹരികൾ വിൽക്കാനുളള ഓഫർ ഉൾപ്പെടുന്നു. ഇത് റെയിൽവെ മന്ത്രാലയത്തിന്റെ മൊത്തം പെയ്ഡ് അപ്പ് ഓഹരിയുടെ 12.50 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. ഇതു കഴിയുന്നതിലൂടെ കൂടുതൽ ട്രെയിനുകൾ സ്വകാര്യവത്ക്കരിക്കാനും പദ്ധതിയുണ്ട്. സ്വകാര്യ വ്തക്കരിച്ച ട്രെയിനുകൾ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം നേടുന്ന സാഹചര്യത്തിലാണ് നടപടി. ഐആർസിടിസി പുതിയ സേവനങ്ങൾ ആരംഭിക്കുമെന്നും ചെയർമാൻ എംപി മാൾ പറഞ്ഞു.
Discussion about this post