സ്ഥാനമാനങ്ങള്‍ക്കായി ചരടുവലി നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ കണക്കിന് പരിഹസിച്ച് മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്.കെവി തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയാണ് ചിലര്‍ക്ക് എന്നാണ് ശങ്കരനാരായണന് പറഞ്ഞത്.
തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടെന്നും എന്നാല്‍ ഈ ആഗ്രഹം ആര്‍ത്തിയായി മാറരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഇപ്പോള്‍ എനിക്ക് എന്തൊക്കെ ആവണം എന്ന ആഗ്രഹമുണ്ടെന്നറിയാമോ… ? എറണാകുളത്ത് ഇലക്ഷന് നില്ക്കാന് താത്പര്യമുള്ള ആളൊക്കെയാണ് ഞാന്‍, ഇനി അതില്ലെങ്കില്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി ടിജി വിനോദ് വഹിച്ചു പോരുന്ന ഡെപ്യൂട്ടി മേയര്‍ സ്ഥാനം കിട്ടിയാലും മതി. ഞാന്‍ പറയുന്നത് ആഗ്രഹമൊക്കെ എല്ലാവര്‍ക്കുമാക്കാം എന്നാല്‍ അതിനൊക്കെ ഒരു അതിര്‍ത്തി വേണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ട പോലുള്ള ആര്‍ത്തിയുണ്ടല്ലോ ആ ആര്‍ത്തി അപകടമാണ്.അതാര്‍ക്കായാലും ശരി അത് അപകടമാണ്. ആരായാലും സ്ഥാനമാനങ്ങളും പദവികളും ആഗ്രഹിക്കുന്നതില്‍ വലിയ തകരാറില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി എത്തി കഴിഞ്ഞാല്‍ പിന്നെ ഒരക്ഷരം മിണ്ടാന്‍ പാടില്ല… അതിപ്പോള്‍ ആരായാലും ശരി’ ശങ്കരനാരായണന് പറഞ്ഞുആദ്യം സരസമായി തുടങ്ങിയ ശങ്കരനാരായണന് പിന്നെ രൂക്ഷ വിമര്‍ശനം നടത്തുകയായിരുന്നു.
Discussion about this post