ഇന്ത്യൻ മഹാസമുദ്രമേഖയിലെ രാജ്യങ്ങളെ എല്ലാ മേഖലയിലും സ്വയം പ്രാപ്തരാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മഹാസമുദ്രമേഖലയുടെ ചുറ്റുപാടുമുളള രാജ്യങ്ങളുടെ വലിപ്പവും ഗുണങ്ങളും അതിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും പ്രയോജനപ്പെടുമെന്ന് ഡോവൽ പറഞ്ഞു.
നാവികസേന ആതിഥേയത്വം വഹിച്ച ഇന്ത്യൻ മഹാസമുദ്രമേഖലയിലെ രണ്ടാം ഗോവ മാരിടൈം കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഡോവൽ. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ രാജ്യങ്ങൾക്ക് അടിസ്ഥാനസൗര്യങ്ങളും സാങ്കേതിക സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു.
ഇന്ത്യയ്ക്ക് ചില ഭൂമിശാസ്ത്രപരമായ ഗുണങ്ങളും വലിപ്പവും ഉണ്ട്. ചിലകാര്യങ്ങൾ തുടക്കം കുറിക്കുന്നത് പൊതുവായ ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് ഡോവൽ പറഞ്ഞു. ഇന്ത്യയ്ക്ക് സാധ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഈ മേഖലയിലെ രാജ്യങ്ങളുടെ ഉപയോഗത്തിനായി തുറന്നു കൊടുക്കാൻ ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ ആദ്യനയം ഇതു തന്നെയാണ്. ഭീകരത ,സംഘടിത കുറ്റകൃത്യങ്ങൾ,മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവയ്ക്കെതിരെയുളള ഇന്ത്യയുടെ പോരാട്ടത്തിന് നിങ്ങൾ എല്ലാവരെയും സഹകരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സഹകരണം ഒരു രാജ്യത്തിനും എതിരല്ല. ഞങ്ങളുടെ സഹകരണം യഥാർത്ഥിത്തിൽ ഓരോ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അഭിവൃദ്ധിയിലേക്കുളള മാറ്റത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ചെയ്യേണ്ട പല കാര്യങ്ങളുണ്ട് . പക്ഷെ നമ്മളിൽ ആർക്കും അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ ഒരുമിച്ച് നമുക്ക് പ്രവർത്തിക്കാൻ കഴിയും.
മാരിടൈം കോൺക്ലേവിന് ആതിഥേത്വം വഹിച്ചത നാവികസേന മേധാവി കരിമ്പിർ സിങ്ങാണ്, മാലദ്വീപ്, മലേഷ്യ, ശ്രീലങ്ക,കെനിയ, ഇന്തോനേഷ്യ, സിംഗപ്പൂർ, സീഷെൽസ്, മൗറീഷ്യസ് , മാലദ്വീപ്,മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുളളവരും പങ്കെടുത്തു.
Discussion about this post