വ്യാജമദ്യ ദുരന്തക്കേസിലെ പ്രതിയായ മണിച്ചന്റെ പറ്റുബുക്കില്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രി കടകംപള്ളിയുടെ പേരുമുണ്ടായിരുന്നുവെന്ന് ഉറപ്പാണെന്ന് വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘മണിച്ചന്റെ കയ്യില്‍ നിന്ന് കാശു വാങ്ങി. പക്ഷേ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് കടകമ്പള്ളി ; പാര്‍ട്ടിക്ക് വേണ്ടി സത്യനേശനും കാശു വാങ്ങി.. എല്ലാരും വെവ്വേറെ കാശു വാങ്ങുന്നത് എന്തിനാണെന്ന് നന്നായി മനസ്സിലാകുമെന്ന് വിഷമദ്യ ദുരന്തം അന്വേഷിച്ച വിപി മോഹന്‍ കുമാര്‍ കമ്മീഷന് പറയുന്നുവെന്നും മാധ്യമപ്രവര്ത്തകന് വായുജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
മണിച്ചന്റെ കയ്യില്‍ നിന്ന് കാശു വാങ്ങിയെന്ന് ആരോപിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് കമ്മീഷന് സത്യ വാങ്മൂലം വാങ്ങിയിരുന്നു. ഇവരുടെ പേരുകള്‍ സഹിതമാണ് കുറിപ്പ്. സിപിഎം നേതാക്കളായ കടകമ്പള്ളി സുരേന്ദ്രന്, സത്യനേശന്, കോലിയക്കോട് കൃഷ്ണന് നായര്‍ തുടങ്ങിയവരാണ് സത്യവാങ്മൂലം നല്‍കിയിരുന്നത്. മൂന്നു പേര്‍ക്കെതിരെ മാത്രമാണ് ശക്തമായ ആരോപണം ഉണ്ടായത് . ഇതില്‍ ഭാര്‍ഗവി തങ്കപ്പനെ സിപിഐ പുറത്താക്കി. സത്യനേശനെ സിപിഎം പുറത്താക്കി. സത്യനേശന് വ്യക്തിപരമായ ആവശ്യത്തിനു കാശു വാങ്ങിയെന്ന് സിപിഎമ്മിന്റെ അന്വേഷണ കമ്മീഷന് ആയ എം.വിജയകുമാര്‍ മോഹന്‍ കുമാര്‍ കമ്മീഷന്റെ മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കടകം പള്ളി സുരേന്ദ്രന് പാര്‍ട്ടിക്കു വേണ്ടിയാണ് കാശു വാങ്ങിയതെന്നൊക്കെ പറഞ്ഞ് പാര്‍ട്ടി രക്ഷപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മണിച്ചന്റെ കയ്യില്‍ നിന്ന് കാശു വാങ്ങി പക്ഷേ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് കടകമ്പള്ളി ; പാര്‍ട്ടിക്ക് വേണ്ടി സത്യനേശനും കാശു വാങ്ങി.. എല്ലാരും വെവ്വേറെ കാശു വാങ്ങുന്നത് എന്തിനാണെന്ന് നന്നായി മനസ്സിലാകുമെന്ന് വിഷമദ്യ ദുരന്തം അന്വേഷിച്ച വിപി മോഹന്‍ കുമാര്‍ കമ്മീഷന് .
മണിച്ചന്റെ കയ്യില്‍ നിന്ന് കാശു വാങ്ങിയെന്ന് ആരോപിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് കമ്മീഷന് സത്യ വാങ്മൂലം വാങ്ങി.
ആ രാഷ്ട്രീയ നേതാക്കള്‍
ഭാര്‍ഗവി തങ്കപ്പന്
കടകമ്പള്ളി സുരേന്ദ്രന്
സത്യനേശന്
പേരൂര്‍ക്കട സദാശിവന്
എം.ഐ ഷാനവാസ്
കോലിയക്കോട് കൃഷ്ണന് നായര്‍
മുണ്ടക്കല്‍ ശ്രീധരന്
വി.എസ് അജിത് കുമാര്എന്നിവരായിരുന്നു.
കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍
പേരൂര്‍ക്കട സദാശിവന്
എം.ഐ ഷാനവാസ്
കോലിയക്കോട് കൃഷ്ണന് നായര്‍
മുണ്ടക്കല്‍ ശ്രീധരന്
വി.എസ് അജിത് കുമാര്എന്നിവര്ക്കെതിരെ തുടര്‍ നടപടി ഒഴിവാക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു പേര്‍ക്കെതിരെ മാത്രമാണ് ശക്തമായ ആരോപണം ഉണ്ടായത് . ഇതില്‍ ഭാര്‍ഗവി തങ്കപ്പനെ സിപിഐ പുറത്താക്കി. സത്യനേശനെ സിപിഎം പുറത്താക്കി . സത്യനേശന് വ്യക്തിപരമായ ആവശ്യത്തിനു കാശു വാങ്ങിയെന്ന് സിപിഎമ്മിന്റെ അന്വേഷണ കമ്മീഷന് ആയ എം.വിജയകുമാര്‍ മോഹന്‍ കുമാര്‍ കമ്മീഷന്റെ മുന്നില്‍ സമ്മതിച്ചിട്ടുണ്ട്.
കടകം പള്ളി സുരേന്ദ്രന് പാര്‍ട്ടിക്കു വേണ്ടിയാണ് കാശു വാങ്ങിയതെന്നൊക്കെ പറഞ്ഞ് പാര്‍ട്ടി രക്ഷപ്പെടുത്തി .
എന്തായാലും മണിച്ചന്റെ പറ്റു ബുക്കില്‍ കടകമ്പള്ളിയുടെ പേരുണ്ടായിരുന്നു . മൂന്നരത്തരം
വിജിലന്‍സ് അന്വേഷണവും അതിന്റെ നടപടിയുമൊക്കെ നമ്മള്ക്കറിയാത്തതല്ലല്ലോ ..
കുറ്റവിമുക്തനാക്കി പോലും .. പ്ഫ്ഫ്ഫ്ഫ്ഫ് !
മണിച്ചന്റെ കയ്യിൽ നിന്ന് കാശു വാങ്ങി – പക്ഷേ പാർട്ടിക്ക് വേണ്ടിയാണെന്ന് കടകമ്പള്ളി ; പാർട്ടിക്ക് വേണ്ടി സത്യനേശനും കാശു…
Posted by Vayu Jith on Monday, October 7, 2019
കള്ളവാറ്റുകാരുടെ മാസപ്പടി ഡയറിയില്‍ തന്റെ പേര് കാണില്ലെന്ന് കടകംപള്ളി സുരേന്ദ്രന്റെ ആക്ഷേപ പ്രസ്താവനകള്‍ മറുപടിയായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായി വിജിലന്‍സ് പ്രത്യേക കോടതി ഒരു തെളിവും ഇല്ലെന്ന് കണ്ട് എന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേസ് ആണ് ഇതെന്ന് കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. ആ കേസില്‍ ഞാന്‍ കുറ്റക്കാരനല്ലെന്ന് ജനകീയ കോടതിയും വിധിച്ചതാണ്. പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതാണ്. പാര്‍ട്ടി എന്നെ താക്കീത് ചെയ്യുക പോലും ചെയ്തിട്ടില്ലെന്നത് അറിയാതെയാകും ആരോപണം എന്നും കടകംപള്ളി പറഞ്ഞിരുന്നു. തന്റെ പേര് കള്ളവാറ്റുകാരുടെ ഡയറിയില്‍ കാണില്ല എന്നാണ് പറഞ്ഞതെന്ന് കുമ്മനം ഇതിന് മറുപടി നല്‍കുകയും ചെയ്തു.
കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ 32 പേര് വ്യാജമദ്യം കഴിച്ച് കൊലപ്പെടുകയും, നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിച്ചന്, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മണിച്ചന് പണം നല്‍കിയതിന്റെ മാസപ്പടി ഡയറി കണ്ടെത്തുകയും, അതില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
Discussion about this post